
ആര്‍ഷഭാരതമാമീപൂ വര്‍ഗ്ഗീയമാം
വിഷക്കാറ്റിനാല്‍ വാടലേറ്റു
കരിഞ്ഞിടുകയാണിപ്പോഴും.
ശാന്തി ഓം ശാന്തി
ലോകാ സമസ്താ സുഖിനോ ഭവന്തു
വെന്നാ സ്വരമിന്നെനിക്കു
കേള്‍ക്കുവാന്‍ കഴിയുന്നില്ല!
കൊല്ലമിതറുപത്തിയൊന്നു
കഴിഞ്ഞുവെങ്കിലുമെന്‍
തിരച്ചിലിന്നും വ്യഥാ.....
ബ്രഹ്മജ്ഞാനി ബ്രാഹ്മണാ
ഇനിയുമുണ്ടേറെ നെഞ്ചുകള്‍
നിനക്കു വെടിയുതിര്‍ത്തുവാന്‍
വരിക നീ വീണ്ടും
നിന്‍ കാലൊച്ചക്കായ്
ആദിബ്രഹ്മത്തിന്‍ സ്വാഗതം.
ഈ കവിത ഇവിടെയും വായിക്കാം